Powered By Blogger

2010, സെപ്റ്റംബർ 28, ചൊവ്വാഴ്ച

ചൈന ഏക സന്തതി നയം തുടരും

ബെയ്ജിങ്: ചൈനയില്‍ 30 വര്‍ഷത്തിലേറെയായി തുടരുന്ന 'ഒരു ദമ്പതികള്‍ക്ക് ഒരു കുട്ടി' എന്ന നയം റദ്ദാക്കേണ്ടെന്ന് ഭരണകൂടം തീരുമാനിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ജനന നിരക്ക് കുറക്കുന്നതിനുവേണ്ടി 'ഒറ്റ സന്തതി' നയം തുടരാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ദേശീയ ജനസംഖ്യ-കുടുംബാസൂത്രണ കമീഷന്‍ തലവന്‍ ലി ബിന്‍ പറഞ്ഞു. 'ഒറ്റ സന്തതി' നയത്തില്‍ ചൈന ഇളവ് അനുവദിച്ചേക്കുമെന്ന് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു.
പ്രസ്തുത നയം നടപ്പാക്കിയ സമയത്ത് ഓരോ കുടുംബത്തിലെയും ജനന നിരക്ക് ആറായിരുന്നെങ്കില്‍ ഇന്നത് രണ്ടായി കുറഞ്ഞെന്ന് ലിബാന്‍ പറഞ്ഞു.
ചരിത്രപരമായ നേട്ടങ്ങള്‍ എളുപ്പത്തില്‍ നേടാവുന്നതല്ല. രാഷ്ട്രത്തെ അതിലേക്കെത്തിക്കുന്നതില്‍ സഹകരിക്കുന്ന ഓരോ പൗരന്മാര്‍ക്കും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
വരും ദശാബ്ദങ്ങളിലും പ്രസ്തുത നയം തന്നെ തുടരാനാണ് കമീഷന്റെ തീരുമാനം -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയില്‍ 2008ലെ സെന്‍സസ് അനുസരിച്ച് 133 കോടിയിലേറെ ജനങ്ങളുണ്ട്. 2015ഓടെ അത് 150 കോടി കടക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ